Profile photo for CPIM Kolenchery AC
CPIM Kolenchery AC

വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷങ്ങളിൽ ആര്യാടൻ ഷൗക്കത്തിനെതിരെ ശക്തമായ വിയോജിപ്പാണ് DCC പ്രസിഡൻ്റായ VS ജോയി കോൺഗ്രസ്സിനുള്ളിൽ പങ്കുവയ്ക്കുന്നത്....

ജില്ലയിലെ പാർട്ടി നേതൃത്വവുമായി ആലോചിക്കാതെ അസമയത്തു നടത്തിയ പ്രതിഷേധസമരങ്ങൾ പാർട്ടിക്കും മുന്നണിക്കും ജനങ്ങൾക്കിടയിലുള്ള സ്വാധീനം കുറയ്ക്കുമെന്നും, വസ്തുതകൾ മനസ്സിലാക്കിയ നിലമ്പൂരിലെ ജനങ്ങൾ പ്രതികരിച്ചാൽ അതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്തിന് മാത്രമായിരിക്കുമെന്നാണ് VS ജോയിയുടെ വാദം.... മാധ്യമങ്ങളിലൂടെ ജനങ്ങൾക്ക് ബോധ്യപ്പെട്ട വിഷയത്തിൽ അനാവശ്യ സമരങ്ങളും സംഘർഷങ്ങളും സംഘടിപ്പിക്കുമ്പോൾ അത് വിശ്വസിച്ച് വോട്ട് ചെയ്യാൻ നിലമ്പൂരിലെ ജനങ്ങൾ പൊട്ടൻമാരല്ല എന്നാണ് VS ജോയി തുറന്നടിച്ചത്......

സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ പാർട്ടിയുമായി കൂടിയാലോചിക്കാതെ ഷൗക്കത്ത് ഏകപക്ഷീയമായി കൈക്കൊള്ളുന്ന ഇത്തരം തീരുമാനങ്ങളാണ് നിലമ്പൂരിൽ നടന്നു വരുന്നത്..... ബാപ്പയുടെ തഴമ്പിൻ്റെ പേരിൽ പാർട്ടിയെ ഹൈജാക്ക് ചെയ്യാനുള്ള ബാപ്പുട്ടിയുടെ ശ്രമങ്ങളെ സംഘടനാപരമായി നേരിടുമെന്നും ഇത്തരം ഗ്രൂപ്പ് കളികൾ അനുവദിക്കില്ലെന്നുമാണ് VS ജോയി ആവർത്തിക്കുന്നത്.....

DCC പ്രസിഡൻ്റും, നിലമ്പൂർ സ്വദേശിയുമായിട്ടു പോലും ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാനോ, സ്വന്തം ഫേസ് ബുക്കിൽ ഒരു പോസ്റ്റിടാനോ VS ജോയി തയ്യാറാകാത്തത് ഷൗക്കത്ത് പക്ഷത്തെയും വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്.....

ജോയിയും , ഷൗക്കത്തും തമ്മിലുള്ള കുടിപ്പക മറനീക്കിപ്പുറത്ത് വരുമ്പോൾ കോൺഗ്രസിനുള്ളിൽ നിന്നുതന്നെ ആര്യാടൻ ഷൗക്കത്തിന് ശത്രുക്കളുടെ എണ്ണം വർദ്ധിക്കുകയാണ്.....

എന്തായാലും അതിദാരുണമായ ഒരു മരണത്തെ രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്ന സ്വന്തം പാർട്ടി സ്ഥാനാർത്ഥിക്കെതിരെ ശക്തമായി രംഗത്ത് വരുന്ന VS ജോയ്ക്കിരിക്കട്ടെ ഒരു കുതിരപ്പവൻ .....


</div>